zakkir musa video kashmir nationalism hisbul mujahideen

ശ്രീനഗര്‍: നമ്മള്‍ ഇസ്ലാമിന് വേണ്ടിയാണ് പോരാടുന്നത്, ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയാവുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സാക്കിര്‍ മൂസ.
കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയ്ക്ക് പകരം ചുമതല ഏറ്റെടുത്തയാളാണ് സാക്കിര്‍.

സാക്കിറിന്റേതായി പുറത്തുവന്ന 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ആഹ്വാനം. സ്വതന്ത്ര കശ്മീരിനായാണ് വിമത നീക്കമെന്ന ഹുറിയത്തിന്റെ വാദത്തെ തള്ളിക്കൊണ്ടാണ് സാക്കിറിന്റെ പ്രസ്താവന.

‘നിങ്ങള്‍ കല്ലെറിയുമ്പോര്‍, അത് ഒരു മൂസയ്ക്ക് വേണ്ടിയോ ഒരു മുജാഹിദീനു വേണ്ടിയോ മാത്രമല്ല. ഇസ്ലാമിനെ സഹായിക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് നിങ്ങളത് ചെയ്യേണ്ടത്. ഒരിക്കല്‍ ഇസ്ലാമിന്റെ പതാക നമ്മള്‍ കശ്മീരില്‍ ഉയര്‍ത്തും’ വീഡിയോയില്‍ പറയുന്നത്.

കശ്മീരിലെ സേനയുടെ ഇന്‍ഫോര്‍മര്‍മാരും പൊലീസും അവിശ്വാസികളാണെന്നും അവര്‍ കൊല്ലപ്പെടേണ്ടവരാണെന്നും സാക്കിര്‍ പറയുന്നു.വരുന്ന ഉപതിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാനും ഇയാള്‍ കശ്മീര്‍ ജനതയോട് ആവശ്യപ്പെടുന്നുണ്ട്.

Top