yuvraj singh has set a bench mark by making so many come backs says mother shabnam

ന്യൂഡല്‍ഹി: ഏറെനാളത്തെ ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജ് 150 റണ്‍സുമായി കട്ടക്ക് ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് യുവിയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് ആയിരുന്നു.

അതിനു മുമ്പ് അര്‍ബുദത്തെ തോല്‍പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ഒരു കഥയും യുവിക്ക് പറയാനുണ്ട്. അന്ന് എല്ലാ പിന്തുണയുമായി യുവിയുടെ കൂടെയുണ്ടായിരുന്നത് അമ്മ ശബ്‌നമായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മകന്റെ പ്രകടനത്തില്‍ സന്തോഷവതിയാണ് ഈ അമ്മ. പ്രതിസന്ധികളില്‍ നിന്ന് വിജയത്തിലേക്കുള്ള തിരിച്ചുവരവുകള്‍ യുവിയുടെ ജീവിതത്തില്‍ പുതുമയുള്ള കാര്യമൊന്നുമല്ലെന്ന് ശബ്‌നം പറയുന്നു.

ഇപ്പോള്‍ മികച്ച ഫോമില്‍ കളിക്കുകയെന്നതും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വിജയിപ്പിക്കുക എന്നതുമാണ് യുവിയുടെ മുന്നിലുള്ള ലക്ഷ്യമെന്നും ശബ്‌നം വ്യക്തമാക്കുന്നു.

യുവിയുടെ യഥാര്‍ഥ ഹീറോകള്‍ ഗുരുക്കന്മാരായ ബാബ അജിത് സിങ്ങും ബാബാ രാം സിങ്ങുമാണ്. പരാജയത്തിന് ജീവിതത്തെ വിട്ടുകൊടുക്കാതെ കഠിനധ്വാനം ചെയ്ത് മുന്നോട്ടുപോകാന്‍ അവര്‍ അവനോട് പറഞ്ഞു.

ആ വാക്കുകള്‍ ഒരു മായാജാലം പോലെ പ്രവര്‍ത്തിച്ചു. യുവരാജിന്റെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസമാണ്. ഗുരുവിന്റെ അനുഗ്രഹം തന്നെയാണ് അവനെ മുന്നോട്ടു നയിച്ചത്”ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശബ്‌നം പറഞ്ഞു.

Top