യുവമോര്‍ച്ച മാര്‍ച്ചില്‍ കയ്യാങ്കളി; തുടര്‍ച്ചയായ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: യുവമോര്‍ച്ച മാര്‍ച്ചില്‍ കയ്യാങ്കളി. യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. യുവമോര്‍ച്ച പ്രവര്‍ത്തകരെ ലാത്തിയ്ക്ക് അടിച്ചതില്‍ അതിശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തുടര്‍ച്ചയായ ജലപീരങ്കി പ്രയോഗവും തലസ്ഥാന നഗരത്തില്‍ നടന്നു.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്. വനിതകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിക്കറിയത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്.

 

 

 

Top