വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി തീകൊളിത്തിയ കേസില്‍ യുവാവിന് വധശിക്ഷ

ഗുവാഹത്തി: കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി തീകൊളിത്തിയ കേസില്‍ യുവാവിന് വധശിക്ഷ. അസാമില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ശ്വേത അഗര്‍വാളിനെ കൊല ചെയ്ത കേസിലാണ് കാമുകന്‍ ഗോവിന്ദ് ശിഘാളിനെ കോടതി മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

2017 ഡിസംബറില്‍ കാമുകന്‍ ഗോവിന്ദ് സിംഘാളിന്റെ കുളിമുറിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഗോവിന്ദ് സിംഘാളിന്റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു. ഗോവിന്ദിന്റെ വാടകവീട്ടില്‍ പെണ്‍കുട്ടി എത്തുകയും വിവാഹം സംബന്ധിച്ച് വഴക്കുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഗോവിന്ദ് ശ്വേതയുടെ തല ഭിത്തിയില്‍ ഇടിച്ചു. ബോധരഹിതയായി വീണ ശ്വേത മരിച്ചെന്ന് കരുതി ഗോവിന്ദയും മാതാവും സഹോദരിയും ചേര്‍ന്ന് തീകൊളുത്തി. പിന്നീട് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടത്തി. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 30ന് കോടതി കണ്ടെത്തിയിരുന്നു.

Top