വീട്ടമ്മയെയും ബന്ധുക്കളെയും ആക്രമിച്ച കേസ്: യുവാവ് പിടിയില്‍

ഇരവിപുരം: പൊലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീട്ടമ്മയുടെ കൈ തല്ലിയൊടിക്കുകയും മക്കളെയും ബന്ധുക്കളെയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വടക്കും ഭാഗം വള്ളക്കടവ് സൂനാമി ഫ്‌ലാറ്റ് ബ്ലോക്ക് നമ്പര്‍ 5 ഫ്‌ലാറ്റ് എട്ടില്‍ ഹെമിന്‍ (27) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 9ന് വൈകിട്ട് ആറിനായിരുന്നു സംഭവം. ഇടക്കുന്നം ലക്ഷം വീട് കോളനിയ്ക്കടുത്തുള്ള പുരയിടത്തില്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് ആക്രമണത്തിനിരയായ വീട്ടമ്മയും കുടുംബവും വിലക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായി വീടു കയറി ആക്രമണം നടത്തുകയായിരുന്നു .സംഭവ ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പി.എസ്.ധര്‍മജിത്ത്, എസ്‌ഐമാരായ ദീപു, ഷെമീര്‍, സൂരജ്, അജിത് കുമാര്‍, ദിനേശ്, ഷാജി, സിപിഒ മാരായ സന്ദീപ്, അജിന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഹെമിനെന്ന് പൊലീസ് പറഞ്ഞു.

Top