യുപിയിലെ റോഡ് ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി യോഗി ആദിത്യനാഥ്

ലഖ്നൗ: സംസ്ഥാനത്തെ റോഡ് ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി മെച്ചപ്പെടുത്താനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പിലിഭിത്തിനും മഹാരാജ്ഗഞ്ചിനും ഇടയിലുള്ള 64 കിലോമീറ്റര്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. 1,621 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡ് പിലിഭിത്, ഖേരി, ബഹ്റൈച്ച്, ശ്രാവസ്തി, ബല്‍റാംപൂര്‍, സിദ്ധാര്‍ത്ഥനഗര്‍, മഹാരാജ്ഗഞ്ച് എന്നീ ഏഴ് അതിര്‍ത്തി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കും.

ഇന്ത്യയുടെയും നേപ്പാളിന്റെയും അതിര്‍ത്തി പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള റോഡുകള്‍ മെച്ചപ്പെടുത്താനും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ദശാബ്ദങ്ങളായി തീര്‍പ്പുകല്‍പ്പിക്കാത്ത പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിബിഡ വനമേഖലയില്‍ അടക്കം വികസന പദ്ധതികള്‍ തടസപ്പെടുത്തുന്ന പ്രദേശങ്ങളില്‍ ജോലി ഏറ്റെടുക്കുന്നതിന് ആവശ്യമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വനം വകുപ്പുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലഖ്നൗ ഡിവിഷനിലെ 26 റോഡ് പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.63 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മതേര മുതല്‍ ഗിര്‍ജാപൂര്‍, ബിപി മാര്‍ഗ് മുതല്‍ പിപ്ര മോഡ് വരെ, ലഖിംപൂര്‍ ഖേരിയിലെ നിഘസന്‍-പാലിയ-പുരന്‍പൂര്‍ റൂട്ട്, സിധൗലി മുതല്‍ മിസ്രിഖ്, സിധൗലി മുതല്‍ ബിസ്വാന്‍ റൂട്ട് സിതാപൂരില്‍ ഉള്‍പ്പെടുന്നു. അതുപോലെ, ലഖ്നൗവിനും ഹര്‍ദോയ്ക്കും ഇടയില്‍ മോഹന്‍ റോഡും ബാനി റോഡും നവീകരിക്കും. ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ലഖ്നൗ ജില്ലകള്‍ക്കായി നിരവധി പദ്ധതികള്‍ അംഗീകരിച്ചതായി പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top