ഉത്തര്‍പ്രദേശിനെ ‘ഹത്യപ്രദേശാ’ക്കി ബി.ജെ.പി സര്‍ക്കാര്‍ മാറ്റിയെന്ന് അഖിലേഷ് യാദവ്

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ കൊലപാതകവും അക്രമസംഭവങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിനെ ‘ഹത്യപ്രദേശാ’ക്കി ബി.ജെ.പി സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം കുറ്റപെടുത്തി.

സംസ്ഥാനത്ത് നടന്ന സ്ത്രീപീഡനം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിടണമെന്നും കുറ്റകൃത്യങ്ങള്‍ എത്രത്തോളം കൂടിയതായി മനസ്സിലാക്കാന്‍ ഇത് സാധിക്കുമെന്നും അഖിലേഷ് പറഞ്ഞു. വിഭജിച്ച് ഭരിക്കുന്നതാണ് യോഗി സര്‍ക്കാറിന്റെ രീതിയെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍, വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഘം പട്ടാപകല്‍ നിരത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്ത സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.

Top