മലബാര്‍ കലാപം ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ വംശഹത്യയെന്ന്‌ യോഗി ആദിത്യനാഥ്

ലക്നൗ: നാര്‍ക്കോട്ടിക് വിവാദം കത്തിപ്പടരുമ്പോള്‍ മലബാര്‍ കലാപത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപം ജിഹാദികള്‍ ആസൂത്രിതമായി നടത്തിയ വംശഹത്യയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.

‘ജിഹാദി ഘടകങ്ങളില്‍’ നിന്ന് മാനവികതയെ രക്ഷിക്കാന്‍ സമൂഹം ഇടപെടണമെന്നും യോഗി ആഹ്വാനം ചെയ്തു. ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ മലബാര്‍ കലാപത്തെ കുറിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു യോഗിയുടെ പ്രതികരണം.

ചരിത്രം ശരിയായ വീക്ഷണ കോണില്‍ നിന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും, സമൂഹത്തിലെ ‘ജിഹാദി’ ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. മലബാര്‍ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ആലോചിക്കണമെന്നും യോഗി പറഞ്ഞു.

മാത്രമല്ല, ഇടതുപക്ഷത്തിന്റ ഭാഗത്ത് നിന്ന് ചരിത്രകാരന്മാര്‍ എഴുതുമ്പോള്‍, സവര്‍ക്കാറാണ് വംശഹത്യ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബ്രിട്ടീഷുകാര്‍ക്കും, അവര്‍ സംരക്ഷിക്കുന്ന ഹിന്ദു ഭൂവുടമകള്‍ക്കുമെതിരായ പ്രതിഷേധമായിട്ടാണ് ഇടതുപക്ഷം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ മതംമാറാന്‍ വിസമ്മതിച്ചതാണ് കാരണം. ആസൂത്രണം ചെയ്തത് പോലെ ഹിന്ദു വംശഹത്യ നടന്നു, 10,000ത്തോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, അമ്പലങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Top