തൃപ്പുണിത്തുറ യോഗാകേന്ദ്ര വിവാദം; പരാതി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

highcourt

കൊച്ചി : തൃപ്പുണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ പരാതി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി.

രണ്ടാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ യോഗാ കേന്ദ്രത്തിനെതിരെ ഹൈക്കോടതി തിങ്കളാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു.

മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണമോയെന്നാണ് കോടതി ചോദിച്ചത്.

യോഗാ കേന്ദ്രത്തിലെ പീഡനവിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

തൃപ്പൂണിത്തുറയില്‍ ഗുരുജി മനോജിന്റെ സ്ഥാപനത്തില്‍ നിന്ന് രക്ഷപ്പെട്ട മിശ്രവിവാഹിതയായ യുവതിയാണ് കോടതിയെ സമീപിച്ചത്.

യോഗാ കേന്ദ്രത്തെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ ഉത്തരവിട്ട കോടതി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിക്കൊപ്പം യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിശദീകരിക്കുന്ന യുവതിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഇതിനിടെ യോഗ കേന്ദ്രം അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുമെന്ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു.

Top