യമന്‍ പ്രശ്‌ന പരിഹാരത്തിലേക്ക്; ഇരു കൂട്ടരും സന്നദ്ധമെന്ന് യു.എന്‍

യമന്‍: യമന്‍ രാഷ്ട്രീയ പ്രശ്‌ന പരിഹാരത്തിന് മുന്നോടിയായി നിലവിലെ ചര്‍ച്ചാ പുരോഗതി യു.എന്‍ വക്താവ് മാര്‍ട്ടിന്‍ ഗ്രിഫിത്ത് സുരക്ഷ കൗണ്‍സിലില്‍ അവതരിപ്പിക്കും. സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാ വിഭാഗവും ഒരേ നിലപാടാണ് ഐക്യരാഷ്ട്ര സഭാ പ്രതിനിധിയെ അറിയിച്ചത്. രാഷ്ട്രീയ പരിഹാര ചര്‍ച്ച തുടങ്ങാനിരിക്കെ ശാന്തമാവുകയാണ് യമന്‍.

യമന്‍ തലസ്ഥാനമായ സനായില്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് ഹാദി, ഹൂതികള്‍ അഥവാ അന്‍സാറുള്ളയുടെ നേതാക്കള്‍, യു.എ.ഇ, സൗദി നേതൃത്വം എന്നിവരുമായാണ് ഐക്യരാഷ്ട്ര സഭാ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ചര്‍ച്ച നടത്തിയത്. സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഇതോടെ നിലവിലെ രാഷ്ട്രീയ സ്ഥിതിയും ചര്‍ച്ച പുരോഗതിയും യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ അവതരിപ്പിക്കും മാര്‍ട്ടിന്‍ ഗ്രിഫിത്ത്.

marting-griffith

വരും ദിനങ്ങളില്‍ അന്തിമ സമാധാന ചര്‍ച്ചകള്‍ തുടരും. ഹൂതികളുമായി രാഷ്ട്രീയ പരിഹാര ചര്‍ച്ചയ്ക്ക് സന്നദ്ധമാണ് സഖ്യസേനയും യമനും. ഇതിന് നിരുപാധികം ഹുദൈദയില്‍ നിന്നും പിന്മാറണമെന്നതാണ് ആവശ്യം. ഇതംഗീകരിച്ചാല്‍ ഹൂതികള്‍ തോല്‍വി അംഗീകരിക്കുന്നതിന് തുല്യമാകും. ഹുദൈദ വിട്ടു കൊടുത്താല്‍ സനായില്‍ മാത്രമാകും ഹൂതികള്‍ക്കുണ്ടാവുക. ഇതിന്റെ മോചനവും ഹുദൈദ മോചിപ്പിച്ചാല്‍ എളുപ്പം സാധിക്കും. എന്നാല്‍ ഭാവിയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയമായി ഹൂതികള്‍ക്ക് ഇടം നല്‍കി പരിഹാരം കാണാനാണ് യു.എന്‍ ശ്രമിക്കുന്നത്.

huda-4

ഹൂതികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിലച്ചതോടെ ശാന്തമാവുകയാണ് യമന്‍. ഐക്യരാഷ്ട്ര സഭാ മധ്യസ്ഥതതയില്‍ ഏറ്റുമുട്ടല്‍ നിര്‍ത്തി വെച്ച സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ നിര്‍ത്തിയത്. അതിനിടെ ഹൂതികള്‍ ഒറ്റപ്പെട്ട ആക്രമണ ശ്രമം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യു.എന്‍ മധ്യസ്ഥ നീക്കം അംഗീകരിച്ച് ഹുദൈദയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഹൂതികള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റുമുട്ടല്‍ ഇരു വിഭാഗവും സഖ്യസേനയും നിര്‍ത്തിവെച്ചിരിക്കുന്നത്.

Top