യെമനിലെ സയാമീസ് ഇരട്ടകൾ ചികിത്സക്കായി റിയാദിലേക്ക്

റിയാദ്: തലകള്‍ പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകൾ ചികിത്സക്കായി റിയാദിലേക്ക് എത്തുന്നു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് യമന്‍ സ്വദേശികളായ കുട്ടികളെ റിയാദിലേക്ക് എത്തിക്കുന്നത്. യൂസുഫ് യാസീൻ, മുഹമ്മദ്‌ അബ്ദുറഹ്‌മാൻ എന്നീ സയാമീസ് ഇരട്ടകളെയാണ് എത്തിക്കുന്നത്. ഇവരുടെ ഒട്ടിപ്പിടിച്ച തലകള്‍ പരസ്പരം വേര്‍പിരിക്കാന്‍ ഉള്ള ശ്രമത്തിലാണ് മെഡിക്കല്‍ റിയാദിലെ പ്രത്യേക ആശുപത്രിയിൽ എത്തിക്കുന്ന ഇവരെ കൂടുതൽ വിശദമായ പരിശോധനകൾ നടത്തും.

തലകള്‍ പരസ്പരം വേര്‍ത്തിരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ സംഘം. ജനിച്ചപ്പോള്‍ തന്നെ തലകള്‍ ഒരുമിച്ചായിരുന്ന ഇവരെ നോക്കാന്‍ മാതാപിതാക്കള്‍ വലിയ കഷ്ടപാടാണ് അനുഭവിച്ചിരുന്നത്. അതിനാലാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് യമനിലെ ആശുപത്രിയില്‍ നിന്ന് അവര്‍ റിയാദിലേക്ക് വരുകയാണ്.

റിയാദിലെ നാഷണൽ ഗാർഡിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്കാണ് സയാമീസ് ഇരട്ടകളെ എത്തുക്കുന്നത്. ഇവിടെ നിന്നും വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് മാറുകയുള്ളു.
Top