മാനവികതയുടെ നാട് കേരളം മാത്രമെന്ന് യെച്ചൂരി

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം വിറ്റ് തുലക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവര്‍ സമരം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ചുവിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാനവികതയുടെ നാട് കേരളം മാത്രമാണ്. അതിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പണം കൊടുത്ത് വാങ്ങിയ 50 ശതമാനം രാഷ്ട്രീയക്കാരും പഴയ കാല കോണ്‍ഗ്രസുകാരാണ്. ഇഡിയെയും സിബിഐയെയും കേന്ദ്രം ദുരുപയോഗം ചെയ്തു. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചരിത്രമെന്നാല്‍ മഹാഭാരതവും രാമായണവും മാത്രമെന്ന് അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. കോണ്‍ഗ്രസ് വോട്ടു കൊണ്ടാണ് ജയിച്ചതെന്ന് ഒ രാജഗോപാല്‍ തന്നെ പറഞ്ഞതാണെന്നും ഇതില്‍ നിന്ന് തന്നെ ആരൊക്കെ തമ്മിലാണ് ഡീല്‍ എന്ന് വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.

 

Top