കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം: ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ സക്കറിയ

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ രംഗത്ത്.മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ദൈവനാമത്തില്‍

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയര്‍ന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങള്‍ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സര്‍ക്കാര്‍ ചെയ്തത്. ( ‘ഒരു പക്ഷെ’ – കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങള്‍ സംഭവിക്കേണ്ടത്.)

അങ്ങനെ സംഭവിച്ചാല്‍ ഈ നടപടി ദൈവത്തിന്റെ നാമത്തില്‍ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങള്‍ തുറക്കുന്നതിലൂടെ രോഗ ബാധ വര്‍ധിക്കുകയും മരണങ്ങള്‍ കുതിച്ചുയരുകയും ചെയ്താല്‍ ആ രക്തത്തില്‍ നിന്ന് മതങ്ങള്‍ക്കും സര്‍ക്കാരിനും കൈ കഴുകി മാറാന്‍ കഴിയുമോ?

ഇത്തരമൊരു ആ പത്ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്‌കുകള്‍ തുറക്കുന്നില്ല എന്ന സംസ്‌കാര സമ്പന്നവും പൊതുനന്മയില്‍ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികള്‍ക്കും ഇ മാം മാര്‍ക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങള്‍.

Top