ആഗോളതലത്തിൽ ഭൂമിയെ ഇല്ലാതാക്കുന്ന താപനം, മലിനീകരണം, വന നശീകരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തവണയും ലോകം ഭൗമദിനം ആഘോഷിക്കുന്നത്. ഇന്ന് നടക്കുന്ന ബോധവൽക്കരണപരിപാടികളിൽ 192 രാജ്യങ്ങളിലായി ഒരു കോടി പ്രവർത്തകർ ഭാഗമാകും.
ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെ എത്തിക്കാനാണ് ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നൽകുന്നതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. 20-ാം തിയതിയാണ് ബോധവൽക്കരണ പരിപാടി ആരംഭിച്ചത്. ‘ഭൂമിയ്ക്കായി പഠിക്കുക; പഠിപ്പിക്കുക: ആഗോള വിദ്യാഭ്യാസ ഉച്ചകോടി’ ഇന്നലെ നടന്നു. 3 കോടിയോളം അദ്ധ്യാപകരും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും വിവിധ രാജ്യങ്ങളിലായി പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയിലൊട്ടാകെ ഭൂസുപോഷണം എന്ന പരിപാടി ഈ മാസം 13 മുതൽ ആരംഭിച്ചു കഴിഞ്ഞു. ഹരിദ്വാറിലെ കുംഭമേളയിൽ ആദ്ധ്യാത്മികാചാര്യന്മാരും പരിസ്ഥിതി പ്രവർത്തകരും ഒത്തുചേർന്നാണ് ജൂൺ 5 വരെയുള്ളയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.