ലോക ടെസ്റ്റ് ക്രിക്കറ്റ് : ന്യൂസിലന്‍ഡിന് കിരീടം

സതാംപ്ടണ്‍: ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് വിജയകൊടി പാറിച്ചു. ആറ് ദിവസംവരെ നീണ്ട ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴടക്കി. ഏകദിന ലോകകപ്പ്. ആദ്യമായാണ് കിവികള്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍ വിജയലക്ഷ്യം ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയ പിച്ചില്‍ പതറാതെ പിന്തുടര്‍ന്നു. പരിചയസമ്പന്നരായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (89 പന്തില്‍ 52), റോസ് ടെയ്‌ലറുമാണ് (100 പന്തില്‍ 47) അവരെ ചരിത്ര വിജയത്തിലേക്ക് നടത്തിച്ചത്.

സ്‌കോര്‍: ഇന്ത്യ 217, 170 ന്യൂസിലന്‍ഡ് 249, 2-140.

രണ്ട് വിക്കറ്റിന് 64 റണ്‍സെന്ന നിലയില്‍ ബുധനാഴ്ച ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ബാറ്റിങ്ങിലെ നെടുംതൂണുകളായ വിരാട് കോഹ്‌ലിയെയും ചേതേശ്വര്‍ പുജാരയെയും വേഗം നഷ്ടമായി. 13 റണ്‍സെടുത്തുനില്‍ക്കേ കോഹ്‌ലിയെ വിക്കറ്റ് കീപ്പര്‍ വാല്‍ട്ടിങ്ങിന്റെ കൈകളിലെത്തിച്ച് കൈല്‍ ജാമിസണാണ് ആദ്യ പ്രഹരം നല്‍കിയത്. ആദ്യ ഇന്നിങ്‌സിലും കോഹ്‌ലിയെ പുറത്താക്കിയത് ജാമിസണായിരുന്നു. രവീന്ദ്ര ജദേജ (16), ആര്‍.അശ്വിന്‍ (7), മുഹമ്മദ് ഷമി (13), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡ് 249 റണ്‍സാണ് കുറിച്ചിരുന്നത്.

Top