ഇന്ത്യയെ വിജയത്തിലെത്തിച്ച ആ ഹാട്രിക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഷമി

ഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 11റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. അവസാന ഓവറിലെ ഹാട്രിക്കടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ഷമിയായിരുന്നു ഇന്ത്യയുടെ വിജയശില്പി. എന്തും സംഭവിക്കാമെന്ന അവസാന ഓവറിലാണ് കോഹ്ലി മുഹമ്മദ് ഷമിക്ക് പന്ത് നല്‍കിയത്.

ആദ്യ പന്ത് ബൗണ്ടറി കടന്നതോടെ ഒന്ന് പകച്ചു. മൂന്നാം പന്തിലാണ് ഹാട്രിക്കിന്റെ ആദ്യ വിക്കറ്റ് വീണത്.കൂറ്റന്‍ അടിക്കാനായി ശ്രമിച്ച അഫ്ഗാന്‍ താരം മുഹമ്മദ് നബിയെ പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ചായിരുന്നു ആദ്യ വിക്കറ്റ്. നാലാം പന്തില്‍ അഫ്താബ് അലാമിനെ പുറത്താക്കി. അഞ്ചാം പന്തില്‍ മുജീബ് റഹ്മാന്റെ കുറ്റിയും തെറിപ്പിച്ച് ഷമി ഹാട്രിക് നേടി. മൂന്നാം വിക്കറ്റിനായി പന്തെറിയുമ്‌ബോള്‍ യോര്‍ക്കര്‍ എറിയണമെന്നതില്‍ കവിഞ്ഞൊരു ചിന്ത ഷമിക്കില്ലായിരുന്നു. അതേ നിര്‍ദേശം തന്നെയാണ് ധോണി എത്തി നല്‍കിയതുമെന്ന് ഷമി പറയുന്നു.

അവസാന പന്ത് എറിയുന്നതിനു മുമ്പ് അരികിലെത്തി യോര്‍ക്കര്‍ തന്നെ എറിയണമെന്നും ഹാട്രിക്ക് സ്വന്തമാക്കാന്‍ ഏറ്റവും നല്ലൊരു അവസരമാണിതെന്നും പറഞ്ഞു. നീ ചെയ്യുന്നതെന്താണോ അത് തുടരുകയെന്നും ധോണി നിര്‍ദ്ദേശിച്ചതോടെ കൂടുതല്‍ ഒന്നും ആത്മവിശ്വാസമായി. പിന്ന ഒന്നും ആലോചിച്ചില്ല. തന്റെ രീതി തുടര്‍ന്നു വെന്നും ഷമി പറഞ്ഞു.

Top