ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ്; പി.വി.സിന്ധുവിന് തോല്‍വി

ബാലി: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യന്‍ താരം പി വി സിന്ധു തോല്‍വി. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 19കാരിയായ ആനിന്റെ ജയം. സ്‌കോര്‍: 21-16, 21-12. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ ഫൈനല്‍സില്‍ രണ്ടാം തവണയാണ് സിന്ധു ഫൈനലില്‍ തോല്‍ക്കുന്നത്.

2017ലെ ഫൈനലില്‍ തോറ്റ പി വി സിന്ധു 2018ല്‍ കിരീടം നേടിയിരുന്നു. ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം അന്ന് സിന്ധു കീശയിലാക്കിയിരുന്നു.

ഇന്നത്തെ കിരീടത്തോടെ സിന്ധുവിന് മേല്‍ സമ്പൂര്‍ണാധിപത്യം നേടാന്‍ ആന്‍ സി യോങ്ങിനായി. ഇരുവരും തമ്മിലുളള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. മുന്‍പുള്ള രണ്ട് മത്സരങ്ങളിലും സിന്ധുവിനെ ആന്‍ തോല്‍പ്പിച്ചിരുന്നു.

Top