മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനം; ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് പാക്കിസ്ഥാന്‍

ദാവോസ് : ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ അടിത്തറ തകര്‍ന്ന സമയത്ത് സഹായിച്ചവരാണ് ചൈനീസ് സര്‍ക്കാരെന്നും അതിനാല്‍ ഈ വിഷയത്തിന് പ്രാധ്യാനം നല്‍കേണ്ടതില്ലെന്നുമാണ് തങ്ങളുടെ തീരുമാനമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ചൈനയിലെ ഷിന്‍ജിയാങില്‍ അടക്കം ഉയ്ഗൂര്‍ മുസ്ലീം വിഭാഗം നേരിടുന്ന പീഡനങ്ങളില്‍ എന്തുകൊണ്ടാണ് പാകിസ്ഥാന്‍ നിശബ്ദത പാലിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അത്യാവശ്യഘട്ടത്തില്‍ തങ്ങളെ സഹായിച്ചതിനാല്‍ പാകിസ്ഥാന്‍ എല്ലായ്പ്പോഴും ചൈനീസ് സര്‍ക്കാരിനോട് നന്ദിയുള്ളവരായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.സ്വിറ്റ്സര്‍ലാന്‍ഡിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ‘ഫോറിന്‍ പോളിസി’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ചൈനയുമായി എന്ത് തര്‍ക്കങ്ങളുണ്ടായാലും അത് സ്വകാര്യമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. ഒരിക്കലും അക്കാര്യങ്ങള്‍ പരസ്യമാക്കില്ല’- ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു.

ചൈനയിലെ പ്രശ്നങ്ങളെ ഒരിക്കലും കശ്മീരിലെ പ്രശ്നങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top