വനിത ട്വന്റി 20 ലോകകപ്പ് ; ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പൊരുതുന്നു

ആന്റിഗ്വ: വനിത ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്.

മിത്താലി രാജ് ഇല്ലാതെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 19.3 ഓവറില്‍ 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ജെമീമ റോഡ്രിഗസ് 26 റണ്‍സ് നേടി. താനിയ ഭാട്ടിയ(11), ഹര്‍മ്മന്‍പ്രീത് കൗര്‍(20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഇന്ത്യ ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നിന്നാണ് 23 റണ്‍സ് നേടുന്നതിനിടയില്‍ 8 വിക്കറ്റുകള്‍ നഷ്ടമായി ഓള്‍ഔട്ട് ആവുന്നത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് മൂന്ന് വിക്കറ്റ് നേടി.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കിയത്.

ഇന്ന് വിജയിക്കുന്നവര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ ആണ് നേരിടേണ്ടത്. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 71 റണ്‍സിന് വിജയിച്ചാണ് ഓസ്‌ട്രേലിയ കലാശപ്പോരിന് യോഗ്യത നേടിയത്.

Top