ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വിജയം

പെര്‍ത്ത്: ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം. പെര്‍ത്തിലെ വാക്ക സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഇന്ത്യയ്ക്ക് വിജയ നേട്ടം സ്വന്തമാക്കാനായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 142 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അയല്‍ രാജ്യക്കാര്‍ 124 റണ്‍സിനൊതുങ്ങി. ഇന്ത്യക്ക് വേണ്ടി പൂനം യാദവ് 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അരുന്ധതി റെഡ്ഡി, ശിഖ പാണ്ഡേ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ത്യ- 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142, ബംഗ്ലാദേശ്- 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124നേരത്തെ ഇന്ത്യക്ക് വേണ്ടി ഷെഫാലി വര്‍മ (39), ജെമീമ റോഡ്രിഗസ് (34) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. 17 പന്തില്‍ നാല് കൂറ്റന്‍ സിക്‌സും രണ്ട് ഫോറുകളുമാണ് ഷെഫാലിയുടെ ബാറ്റില്‍ നിന്നും ഒഴുകിയത്. പൊരുതാവുന്ന സ്‌കോറായിട്ടുകൂടി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ബംഗ്ലാദേശ് വനിതകള്‍ പതറുന്ന കാഴ്ചയായിരുന്നു. നിഗര്‍ സുല്‍താന(35), മുര്‍ഷിദ ഖാതുന്‍(30) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

Top