വനിതാ ഏഷ്യാ കപ്പ് ഫൈനൽ; ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

ധാക്ക: വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തായ്‌ലന്‍ഡിനെതിരെ സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രാധാ യാദവിന് പകരം ദയാലന്‍ ഹേമലത ടീമിലെത്തി. ശ്രീലങ്കന്‍ ടീം മാറ്റമൊന്നും വരുത്തിയിട്ടില്ല. സെമിയില്‍ തായ്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ശ്രീലങ്ക ഒരു ത്രില്ലറില്‍ പാകിസ്ഥാനെ മറികടന്നു.

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ദയാലന്‍ ഹേമതല, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ്, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.

ശ്രീലങ്ക: ചമാരി അത്തപത്തു, അനുഷ്‌ക സഞ്ജീവനി, ഹര്‍ഷിത മാധവി, നിലക്ഷി ഡിസില്‍വ, ഹസിനി പെരേര, ഒഷാഡി രണസിംഗെ, കവിഷ ദില്‍ഹാരി, മല്‍ഷ ഷെഹാനി, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂരിയ.

Top