ലണ്ടൻ: തടവുപുള്ളിയുമായി പ്രണയത്തിലായ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പത്ത് മാസം തടവുശിക്ഷ. ഇംഗ്ലണ്ടിലെ യോർക്ക്‌ഷെയറിലെ ജയിൽ ഉദ്യോഗസ്ഥയായ സ്‌കാർലറ്റ് ആൽഡ്രിച്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. കാമുകനുമായി സംസാരിക്കാൻ സ്‌കാർലറ്റ് ഒരു മൊബൈൽ ഫോണും സിം കാർഡും ആരും അറിയാതെ എത്തിച്ച് നൽകിയിരുന്നു.
തടവുപുള്ളിയായ ജോൺസിന്റെ ജയിൽ നമ്പർ 22കാരിയായ യുവതി ശരീരത്തിൽ പച്ച കുത്തിയതായി മേലുദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. ജോൺസിന്റെ മുറിയിൽ ഒരു ദിവസം പരിശോധന നടത്തുന്നതിനിടെ സ്‌കാർലെറ്റ് നൽകിയ മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചു. ഫോണിൽ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ടാറ്റൂ പതിച്ച ചിത്രവും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
കേസ് പരിഗണിച്ച കോടതി സ്‌കാർലറ്റിന്റെ പ്രവൃത്തി ജയിലിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. യുവതിയ്‌ക്കെതിരെ സഹപ്രവർത്തകരും മൊഴി നൽകി. തുടർന്ന് പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ച കോടതി യുവതിയ്ക്ക് പത്ത് മാസം ജയിൽ ശിക്ഷ വിധിയ്ക്കുകയായിരുന്നു.