വനിതാ ഹോസ്റ്റലിന് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസ് അന്വേഷണം ഇഴയുന്നു

ഹൈദരാബാദ്: വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ മാസങ്ങള്‍ക്കുശേഷം അന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഇയാള്‍ പോലീസുകാരനാണെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നഗരത്തില്‍ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഒക്ടോബര്‍ 20 നാണ് ഹൈദരാബാദിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിന് മുന്‍വശത്തുള്ള വഴിയില്‍ പട്ടാപ്പകലായിരുന്നു ബൈക്കിലെത്തിയ യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തിയത്.

വിദ്യാര്‍ഥിനി നടന്നുപോകുമ്പോളായിരുന്നു സംഭവം.ഒരു വിദ്യാര്‍ഥിനി ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

സംഭവത്തില്‍ അന്നുതന്നെ റാച്ചക്കോണ്ട പൊലീസിന്റെ ഷീ ടീമിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Top