പഞ്ചാബിൽ കൂട്ടബലാത്സംഗം; 24-കാരി ഒറ്റ രാത്രിയിൽ രണ്ടു തവണ കൂട്ടബലാത്സംഗത്തിനിരയായി

rape

പഞ്ചാബ്: പഞ്ചാബിൽ 24-കാരി കൂട്ട ബലാത്സംഗത്തിനിരയായി. 10 അംഗ സംഘം ചേർന്ന് യുവതിയെ പീഡിപ്പിച്ച അതെ രാത്രി തന്നെ മറ്റൊരു സംഘവും ഇവരെ പീഡനത്തിന് ഇരയാക്കി.

പഞ്ചാബിലെ ലാഖൻപൂർ ഖോലെ, ദയാല്പൂര് ഗ്രാമങ്ങളിൽ വെച്ചു രണ്ട് തവണയാണ് യുവതിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ചു എന്ന് പറയുന്ന 10 അംഗ സംഘത്തിൽ നിന്നും നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളവർ രക്ഷപെട്ടു എന്നാണ് പൊലീസ് പറഞ്ഞത്.

അഞ്ച് മാസങ്ങൾക്ക് മുമ്പ്, പരാതിക്കാരി, മയക്കു മരുന്നിന് അടിമയായിരുന്ന ഭോലു എന്ന ആളെ പരിചയപ്പെട്ടിരുന്നു എന്നും പതിയെ അയാൾ തന്നെയും മയക്കുമരുന്നിലേക്ക് നയിച്ചു എന്നും തുടർന്ന്, സോനു എന്ന മയക്കുമരുന്ന് ഡീലർ പരിചയപ്പെട്ടിരുന്നു എന്നും യുവതി പറഞ്ഞു. സോനു അവരെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതായും പിന്നെ തന്നെ ഈ റാക്കെറ്റുകളിലേക്ക് തള്ളിവിട്ടു എന്നും യുവതി സൂചിപ്പിച്ചു.

താമസിക്കാനായി സോനുവിന്റെ സുഹൃത്തായ സിരിയിൽ നിന്നും വീട് വാടകയ്ക്ക് എടുത്തിരുന്നു. അന്ന് അയാൾ അവിടെ വെച്ച് ഒരു ജന്മദിന പാർട്ടിയും നടത്തിയിരുന്നു. അന്ന്(ഒക്ടോബര് 10) സിരിയും അയാളുടെ സുഹൃത്തുക്കളും ചേർന്ന്, യുവതിയെ അടുത്തുള്ള പാടത്തു വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. യുവതിയെ സഹായത്തിനായി നിലവിളിച്ചെങ്കിലും, പ്രതികൾ ഉച്ചത്തിൽ സംഗീതം വെച്ചതിനാൽ ആരും തന്നെ ഇത് അറിഞ്ഞില്ല. സംഭവത്തിന് ശേഷം യുവതി അടുത്തുള്ള ദയാൽപുർ ഗ്രാമത്തിലെ സത്പാൽ സിങ്ങിന്റെ വീട്ടിൽ അഭയം തേടി. അയാളുമായി ചെറിയ ഒരു പരിചയം മാത്രമേ യുവതിക്ക് ഉണ്ടായിരുന്നുള്ളു. അന്ന് രാത്രി തന്നെ, സത്പാലും അയാളുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

സത്പാലും സുഹൃത്തുക്കളും ഒരു പ്രാദേശിക കമ്പനിയിലെ സെക്യൂരിറ്റി ഗാർഡുകൾ ആയിരുന്നു. ഇതിനെല്ലാം ഒടുവിൽ യുവതി തനിക്ക് എന്തെങ്കിലും അഭയം ലഭിക്കും എന്ന് വിചാരിച്ചു, തിരികെ തന്റെ വാടക മുറിയിലെത്തി,അടുത്തുള്ള സിരിയുടെ ബന്ധുക്കളെ വിളിച്ചു ഈ കാര്യങ്ങൾ പറഞ്ഞു. സഹായിക്കുന്നതിന് പകരം അവർ യുവതിയെ മർദിച്ചു. തുടർന്ന്, യുവതി തനിയെ ശുഭാൻപുർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. മെഡിക്കൽ പരിശോധന നടത്തിയതോടെ പരാതിക്കാരി നൽകിയ പ്രതികളുടെ പേരുകളും അവരുടെ പങ്കും പൊലീസ് കണ്ടെത്തി. തുടർന്നാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. യുവതി ഇപ്പോൾ വൈദ്യ പരിരക്ഷയിൽ കഴിയുകയാണ്.

Top