സ്ത്രീകളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍

ലോസ്ആഞ്ചല്‍സ്: സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍. അമേരിക്കയിലെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് വില്യം റൊബിഷ്യക്‌സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് അറസ്റ്റിലായത്.

നൂറുകണക്കിനു സ്ത്രീകളെയാണ് ഇരുവരും ചേര്‍ന്ന് വലയിലാക്കുകയും, ലൈംഗികാക്രമണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടു സ്ത്രീകളെ ലഹരിപദാര്‍ത്ഥങ്ങള്‍ നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ സമാനമായ രീതിയില്‍ ഇവര്‍ നിരവധി പേരെ ആക്രമണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് സൂചന ലഭിച്ചു.

അന്വേഷണത്തിനിടെ റൊബിഷ്യക്‌സിന്റെ ഫോണില്‍ നിന്ന് അനവധി വീഡിയോകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

dr-arrest-1

വളരെ ആസൂത്രിതമായാണ് റൊബിഷ്യക്‌സും കാമുകി റിലേയും ചേര്‍ന്ന് തങ്ങളുടെ ഇരകളെ വലയിലാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇരകളെ കണ്ടെത്തുന്നതിനായി റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുവരും ജോലി ചെയ്തിരുന്നു. കൂടാതെ, വന്‍കിട ഫെസ്റ്റിവലുകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവിടങ്ങളില്‍നിന്ന് തങ്ങള്‍ക്ക് അനുയോജ്യരായ ഇരകളെ കണ്ടെത്തുകയും സൗന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവും കൊണ്ട് അവരെ കെണിയില്‍ വീഴ്ത്തുകയുമാണ് ചെയ്തിരുന്നത്.

കൊക്കെയിന്‍ അടക്കം വിവിധയിനം മയക്കുമരുന്നുകള്‍ നല്‍കി സ്ത്രീകളെ മയക്കിയ ശേഷം റൊബിഷ്യക്‌സിന്റെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള വീട്ടിലെത്തിച്ചാണ് ഇവര്‍ ആക്രമണത്തിന് വിധേയമാക്കിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Top