റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച വീപ്പയില്‍ യുവതിയുടെ അഴുകിയ മൃതദേഹം

ബംഗളൂരു: റെയിൽവേ സ്റ്റേഷനിൽ വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അടുത്തിടെ ബംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ വീപ്പയിൽ മൃതദേഹം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. പിന്നിൽ സീരിയിൽ കില്ലറാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ പത്തിനും 11നും ഇടയിലാണ് വീപ്പയിൽ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. 31നും 35നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ ചേർന്ന് ഓട്ടോറിക്ഷയിൽ വീപ്പയിൽ കൊണ്ടുവരുന്നത് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് റെയിൽവേ സ്‌റ്റേഷന്റെ പ്രവേശനകവാടത്തിൽ വീപ്പ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. മച്ചിലിപട്ടണത്ത് നിന്ന് ട്രെയിനിലാണ് മൃതദേഹം കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു. കൊലയാളിയെ സഹായിച്ചവരാകാം ഇവർ മൂന്ന് പേർ എന്ന് പൊലീസ് സംശയിക്കുന്നു.

ജനുവരി നാലിന് ഇതിന് മുൻപ് സമാനമായ സംഭവം ഉണ്ടായത്. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലാണ് വീപ്പയിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടേതായിരുന്നു മൃതദേഹം.

Top