അട്ടക്കുളങ്ങര ജയിലില്‍നിന്നു വനിതാ തടവുകാര്‍ രക്ഷപ്പെട്ട സംഭവം ; ഡിഐജി അന്വേഷിക്കും

punishment

തിരുവനന്തപുരം: രണ്ട് വനിതാ തടവുകാര്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മതില്‍ചാടി രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും. നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്.

മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ,ശില്‍പ്പ എന്നിവരാണ് അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. അവര്‍ ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പച്ചക്കറിത്തോട്ടത്തിനടുത്തുള്ള മുരിങ്ങ മരത്തിലൂടെയാണ് ഇരുവരും മതില്‍ ചാടിയത്. ജയില്‍ ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയില്‍ ചാടുന്നതിന് മുന്പ് ശില്‍പ്പ മറ്റൊരു തടവുകാരിയെ ഫോണ്‍ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഡോഗ് സ്‌ക്വാഡിനെയടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിരുന്നു.

Top