woman police complaints against jellikettu protesters sexual abuse

ചെന്നൈ: ജെല്ലിക്കെട്ട് പ്രതിഷേധക്കാര്‍ തമിഴ്‌നാട് വനിതാ പൊലീസിനെ ലൈംഗികമായി ആക്രമിച്ചെന്ന് പരാതി.

ചെന്നൈയില്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയ സ്റ്റേഷനിലെ പൊലീസുകാരി എം.ദുര്‍ഗാ ദേവിയാണ് തന്നെ ഒരുസംഘം പ്രതിഷേധക്കാര്‍ ലൈംഗികമായി ആക്രമിച്ചതെന്ന പരാതിയുമായി രംഗത്തെത്തിരിക്കുന്നത്.

സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ നടന്ന തെളിവെടുപ്പിനിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ദുര്‍ഗ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.

പ്രതിഷേധക്കാര്‍ സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കിയ ദിവസം അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ദുര്‍ഗയും സ്റ്റേഷന് മുന്നില്‍ നില്‍ക്കുകയായിരുന്നു. ഇരച്ചെത്തിയ സംഘം ആദ്യം സ്റ്റേഷന് നേരെ കല്ലെറിഞ്ഞു. കല്ലേറുകൊണ്ടു താഴെവീണപ്പോഴാണ് ഒരുസംഘം തനിക്കെതിരേ പാഞ്ഞടുത്ത് ലൈംഗികമായി അതിക്രമിച്ചതെന്ന് ദുര്‍ഗ പറയുന്നു.

200 ഓളം പേരാണ് സ്റ്റേഷന്‍ ആക്രമിക്കാന്‍ എത്തിയത്. കല്ലേറിലും തുടര്‍ന്നുള്ള ആക്രമണങ്ങളിലും തോളിനും പരിക്കേറ്റുവെന്ന് പൊലീസുകാരി മൊഴി നല്‍കി. ആക്രമണം രൂക്ഷമായപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഒരുസംഘം തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നു.

ദുര്‍ഗയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് കമ്മീഷണര്‍ എസ്.ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top