ബിഹാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മകനൊപ്പം നദിയില്‍ തള്ളി

Untitlerape

പട്‌ന: ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ഓജാ ബാരോണ്‍ ഗ്രാമത്തില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസ്സുകാരനായ മകനൊപ്പം നദിയില്‍ വലിച്ചെറിഞ്ഞു. നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വയസ്സുകാരനായ മകന്‍ മരിച്ചു.

യുവതി ബാങ്കിലേക്ക് പോകുന്നതിനിടെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം അഞ്ച് വയസ്സുകാരനായ മകനെയും യുവതിയെയും ഒരുമിച്ച് കെട്ടിയിട്ട് നദിയില്‍ എറിഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അഞ്ച് വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില അധഃപതിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Top