Without SP-Congress alliance, BJP could have crossed 300 seats, says Rajnath Singh

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി എന്ന നിലയില്‍ വികസനവുമായി ബന്ധപ്പെട്ടു അഖിലേഷ് യാദവിന് ചൂണ്ടിക്കാണിക്കാനുള്ളത് ഒരു ദേശീയപാതമാത്രമാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

ക്രമസമാധാന പാലനത്തില്‍ അഖിലേഷ് സര്‍ക്കാറിനെതിരെ ശക്തമായ ജനവികാരമാണ് യുപിയില്‍ ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുപിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം വര്‍ഗീയമായി ചിത്രീകരിക്കുകയുണ്ടായി. എന്നാല്‍ ഒരിടത്തും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനമുണ്ടാകാന്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുവരെയുള്ള പൊതുജീവിതത്തില്‍ താന്‍ ജാതി-മത രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോയിഡയില്‍ സ്ഥാനാര്‍ഥിയായ മകന്‍ പങ്കജ് സിങ് വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാല്‍ പ്രചരണത്തിനായി ഇറങ്ങിയിട്ടില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

Top