പേരിനൊപ്പം’ഗാന്ധി’യുള്ളതാണ് രണ്ടു തവണ തന്നെ പാര്‍ലമെന്റ് അംഗമാകാന്‍ സഹായിച്ചത് ; വരുണ്‍ ഗാന്ധി

varun-gandi

ഹൈദരാബാദ്‌ : പേരിനൊപ്പം ‘ഗാന്ധി’യുള്ളതാണ് രണ്ടു തവണ തന്നെ പാര്‍ലമെന്റ് അംഗമാകാന്‍ സഹായിച്ചതെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി.

സ്വാധീനമുള്ള അച്ഛനോ ഗോഡ് ഫാദറോ ഇല്ലെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിക്കില്ലെന്നും വരുണ്‍ പറഞ്ഞു.

ഹൈദരാബാദില്‍ ഒരു സെമിനാറില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇന്ന് ഞാന്‍ നിങ്ങളുടെ അടുത്തേയ്ക്ക് എത്തി, നിങ്ങള്‍ എന്നെ കേള്‍ക്കുന്നു. എന്റെ പേരിന്റെ കൂടെ ‘ഗാന്ധി’ എന്നില്ലായിരുന്നെങ്കില്‍ ഈ ചെറുപ്രായത്തിനുള്ളില്‍ തന്നെ രണ്ടു തവണ എനിക്ക് പാര്‍ലമെന്റ് അംഗമാകാന്‍ സാധിക്കുമായിരുന്നില്ല. ഗാന്ധി എന്റെ പേരിനൊപ്പമില്ലായിരുന്നെങ്കില്‍ എന്നെ കേള്‍ക്കാനായി നിങ്ങള്‍ ഇവിടെ വരാനും സാധ്യതയില്ല.” വരുണ്‍ ഗാന്ധി പറഞ്ഞു.

നേതൃത്വഗുണവും പ്രതിഭയുമൊക്കെ ഉണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അച്ഛനോ, ഗോഡ് ഫാദര്‍മാരോ ഇല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുക ബുദ്ധിമുട്ടാണെന്നും, രാജ്യത്തെ 60 ശതമാനം സമ്പത്തും നിയന്ത്രിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വിഭാഗമായ ജനസംഖ്യയാണെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

Top