ചെന്നൈ: ദുർമന്ത്രവാദത്തിനിരയായി തമിഴ് നാട്ടിൽ 7 വയസുകാരൻ കൊല്ലപ്പെട്ടു തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സ്‌ത്രീകൾ പൊലീസ് പിടിയിൽ. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയാണ് പിടിയിലായ മൂന്ന് പേരിൽ ഒരാൾ. മറ്റ് രണ്ട് പേരും അടുത്ത ബന്ധുക്കളാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു അമ്മയായ തിലകവതിം കുട്ടിയും താമസിച്ചിരുന്നത്.
കുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസ പ്രകാരമായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതികളായ മൂന്ന് സ്‌ത്രീകളും ചേർന്ന് കുട്ടിയെ ബാധ ഒഴിപ്പിക്കാൻ ഒരു ദുർമന്ത്രവാദിയുടെ പക്കൽ കൊണ്ടുപോയിരുന്നു. ഒരു ദിവസം അവർ അവിടെ ചെലവഴിക്കുകയും ചെയ്‌തിരുന്നു.