പാര്‍ലമെന്റ് സമ്മേളനം ; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു

indian parliament

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ പ്രക്ഷുബ്ധം.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു രാജ്യസഭ 11.30 വരെ നിര്‍ത്തിവച്ചിരുന്നു.

പിന്നീട് സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വച്ചതോടെ സഭ 2.30 വരെ നിര്‍ത്തിവച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ പ്രക്ഷുബ്ധമായത്.

ജെഡിയു മുതിര്‍ന്ന നേതാവ് ശരത് യാദവിന്റെ രാജ്യസഭാ അംഗത്വം റദ്ദാക്കിയ നടപടിയെയും രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തു.

അതേസമയം ശരത് യാദവ് വിഷയത്തേക്കാള്‍ പ്രാധാന്യം ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ചാണെന്നും ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു നിലപാട് സ്വീകരിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാരും ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ സമ്മേളനത്തിനുശേഷം മരിച്ച എംപിമാരുടെ വേര്‍പാടില്‍ അനുശോചിച്ച് ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു.

Top