മൂന്നാറില്‍ കാട്ടാനശല്യം രൂക്ഷം, വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തു

kerala-elephant

മൂന്നാര്‍: മൂന്നാറില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.

മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയ്ക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സുകളിലാണ് കാട്ടാനകള്‍ ആക്രമണം നടത്തിയത്.

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ ആനകള്‍ തകര്‍ത്തു.

ടാറ്റാ കോള്‍ സെന്റര്‍ ഉദ്യോഗസ്ഥനായ ജിമ്മി മാത്യു, നഴ്‌സ് ബ്ലസി എന്നിവരുടെ വാഹനങ്ങള്‍ക്കാണ് കാര്യമായ കേടുപാട് സംഭവിച്ചത്‌.

തേയിലക്കാട്ടില്‍ നിലയുറപ്പിച്ച ആനകള്‍ ഉച്ചയോടെ ആശുപത്രി പരിസരത്തേക്ക് ഇറങ്ങുകയായിരുന്നു.

സമീപത്തെ ഷെഡ്ഡും ഒരു വീടിന്റെ പുകക്കുഴലും ആനകള്‍ തകര്‍ത്തു.

രാത്രി സമയത്താണ് ഈ പ്രദേശത്ത് ആന ശല്യം രൂക്ഷം.

മാത്രമല്ല, ഇവിടെ തെരുവ് വിളക്ക് ഇല്ലാത്തത് പലപ്പോഴും അപകടത്തിനും ഇടയാക്കുന്നുണ്ട്.

രാത്രി സമയത്ത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും ജീവന്‍ തിരിച്ച് കിട്ടുന്നത് പലപ്പോഴും ഭാഗ്യം കൊണ്ടാണ്.

കഴിഞ്ഞ ദിവസം ഇറങ്ങിയ മൂന്ന് ആനകളും ഒരു കുട്ടിയാനയും അടങ്ങുന്ന കാട്ടാനക്കൂട്ടം ഏറെ വൈകിയാണ് ഉള്‍വനത്തിലേക്ക് മടങ്ങിയത്.

Top