കാട്ടുപോത്തിന്റെ ആക്രമണം; ചാനൽ കാമറമാനും കർഷകനും കൊല്ലപ്പെട്ടു

dead body

കോൽഹാപുർ: മഹാരാഷ്‌ട്രയിലെ കോൽഹാപുർ ജില്ലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനും ചാനൽ കാമറമാനും കൊല്ലപ്പെട്ടു. അകുർദ് ഗ്രാമത്തിലെ കരിമ്പിന്‍പാടത്തായിരുന്നു സംഭവം.

വെള്ളിയാഴ്ച രാവിലെ 11ഓടെ അനിൽ പവാർ(30) എന്ന കർഷകൻ കന്നുകാലികൾക്കു പുല്ലുവെട്ടാൻ കരിമ്പിന്‍പാടത്തെത്തിയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പവാർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കോൽഹാപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലിന്റെ കാമറമാൻ രഘുനാഥ് ഷിൻഡെ(52) ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു അകുർദ് ഗ്രാമത്തിലെത്തിയത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതറിഞ്ഞ് ഷിൻഡെ സംഭവസ്ഥലത്തെത്തി ദൃശ‍്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കവേ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

കാട്ടുപോത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഷിൻഡെയെ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരണപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Top