‘വിനയനോടുള്ള പക എന്തിന് മണിയോട് തീര്‍ത്തു’;മണിയോടുള്ള അവഗണന സര്‍ക്കാരിന് തന്നെ അപമാനകരമാണെന്ന് വിനയന്‍

ലാഭവന്‍ മണിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍. അനായാസമായ അഭിനയ ശൈലി കൊണ്ടും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ കലാകാരനാണ് മണിയെന്ന് വിനയന്‍ പറഞ്ഞു. മണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച വിനയന്‍, മരണശേഷവും അദ്ദേഹത്തിന് ഏറെ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു.

വിനയനോടുള്ള പക എന്തിന് മണിയോട് തീര്‍ത്തു. കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീര്‍ക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിട്ട് ഇപ്പോള്‍ എട്ടു വര്‍ഷം കഴിയുന്നു. ബഡ്ജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു. ഏതു സാംസ്‌കാരിക തമ്പുരാക്കന്‍മാര്‍ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരന്‍ മണിയെ പോലെ ആരുമില്ല. അത് തന്നെയാണ് ഏറ്റവും വലിയ ആദരവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞിരുന്നു. മണിയുടെ സിനിമകള്‍ എടുത്തിരുന്നുവെങ്കില്‍ വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ സിനിമകള്‍ ഉള്‍പ്പെടുത്തേണ്ടി വരും. അക്കാദമിയിലെയും സാംസ്‌കാരിക വകുപ്പിന്റെയും ഭരണ സാരഥികള്‍ക്ക് വിനയന്റെ ഒരു സിനിമ എടുക്കുന്ന് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാംസ്‌കാരിക നായകരുടെയും വകുപ്പ് മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓര്‍ത്തപ്പോള്‍ തനിക്കവരോട് സഹതാപമാണു തോന്നിയത് എന്ന് വിനയന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കേരളീയം പരിപാടിയില്‍ വിവിധ നടന്‍മാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകള്‍ പ്രദര്‍ശിപ്പച്ചിരുന്നു. പക്ഷേ കലാഭവന്‍ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചില്ല. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തില്‍ നിന്നും ഇത്ര ഉന്നതിയിലേക്ക് വളര്‍ന്നു വന്ന ആ കലാകാരന്റെ ഒരു സിനിമ പോലും അവിടെ പ്രദര്‍ശിപ്പിക്കാതിരുന്നത് ഇടതുപക്ഷ സര്‍ക്കാരിന് തന്നെ അപമാനകരമാണെന്ന് വിനയന്‍ അഭിപ്രായപ്പെട്ടു.

Top