പശ്ചിമബംഗാള്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 3 ന് നടക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പൂര്‍ണമായും നിയന്ത്രണത്തിലാണെന്നും അതിനാല്‍ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും അറിയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ രംഗത്തെത്തിയിരുന്നു.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കരുതെന്നും എത്രയും വേഗം തെരെഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കണമെന്നും മമത തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പേരില്‍ അത് തടയരുതെന്നും മമത ആവശ്യപ്പെട്ടിരുന്നു.

 

Top