ടിക്ക് ടോക്കിന് പിന്നാലെ വീചാറ്റും; 45 ദിവസത്തിനുള്ളില്‍ നിരോധിക്കാനൊരുങ്ങി ട്രംപ്

ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റിനെയും നിരോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ വെയ്ക്സിന്‍ എന്ന് വിളിക്കപ്പെടുന്ന വീചാറ്റില്‍, ഒരേസമയം ഫേസ്ബുക്ക് (എഫ്ബി), ലിങ്ക്ഡ്ഇന്‍, ഊബര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കും. അതു കൊണ്ടു തന്നെ നിരവധി ചൈനീസ് പൗന്മാര്‍ക്ക് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഒഴിച്ചുകൂടാനാവാത്ത ആപ്ലിക്കേഷനാണ് വീചാറ്റ്.

ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ (ടിഡബ്ല്യുടിആര്‍) ഉള്‍പ്പെടെ നിരവധി അമേരിക്കന്‍ ആപ്ലിക്കേഷനുകള്‍ ചൈന തടഞ്ഞിരുന്നു. സ്വകാര്യത നയം മുന്‍നിര്‍ത്തി വീചാറ്റ് ശേഖരിക്കുന്ന ഡേറ്റകള്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നൊരു ആരോപണം ഇതിനു മറുപടിയായി അമേരിക്ക മുന്നോട്ടു വയ്ക്കുന്നു. ചൈനയിലെ ഏറ്റവും വലിയ ടെക് കമ്പനിയും ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് കമ്പനിയുമായ ടെന്‍സെന്റിന്റെ (ടിസിഎച്ച്വൈ) ഉടമസ്ഥതയിലുള്ളതാണ് വീചാറ്റ്.

വീചാറ്റിന് പ്രതിമാസം 1.2 ബില്ല്യണ്‍ സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. പക്ഷേ, ഓരോ രാജ്യവും അനുസരിച്ച് കമ്പനി ഉപയോക്തൃസംഖ്യകള്‍ വെളിപ്പെടുത്തുന്നില്ല, എന്നാല്‍ വ്യവസായ വിശകലന വിദഗ്ധര്‍ പറയുന്നത് ഭൂരിഭാഗവും ചൈനയിലാണെന്നു തന്നെയാണ്. 2011 ല്‍ ആപ്ലിക്കേഷന്‍ സൃഷ്ടിച്ചതുമുതല്‍ ചൈനീസ് സര്‍ക്കാര്‍ ഇതിനു സബ്സിഡി നല്‍കിവരുന്നുണ്ട്. വീചാറ്റിന് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചൈനയിലാണുള്ളത്.

അമേരിക്കയിലായിരിക്കുമ്പോള്‍, ഒരു ക്യാബ് ബുക്ക് ചെയ്യാനും മിനി ഗെയിമുകള്‍ കളിക്കാനും ‘സ്റ്റോറി’ പോസ്റ്റ്ചെയ്യാനും പണം അയയ്ക്കാനും ഇതിലൂടെ കഴിയും. ചൈനയില്‍ വിവിധ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ പതിവായി വീചാറ്റ് പേയെ ഒരു പേയ്മെന്റ് ഗേറ്റ് വേയായി സ്വീകരിക്കുന്നു, ഇതിന്റെ ക്യുആര്‍ കോഡുകള്‍ ചൈനീസ് നഗരങ്ങളിലുടനീളം കാണാം.

ബില്ലുകള്‍ അടയ്ക്കാനും റെസ്റ്റോറന്റ് മെനുകള്‍ പരിശോധിക്കാനും പ്രാദേശിക ഹാംഗ് ഔട്ടുകള്‍ കണ്ടെത്താനും ഡോക്ടറെ ബുക്ക് ചെയ്യാനും പുതിയ ബിസിനസ്സ് കോണ്‍ടാക്റ്റുകളിലേക്ക് എത്തിച്ചേരാനും പോലീസ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാനും വാര്‍ത്തകള്‍ വായിക്കാനും ബാങ്ക് സേവനങ്ങള്‍ ആക്സസ് ചെയ്യാനും ഇതിലൂടെ കഴിയും.

ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റ്, ടിക് ടോക്ക് എന്നിവ അവരുടെ മാതൃ കമ്പനികള്‍ വില്‍ക്കുന്നില്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കും എന്നായിരുന്നു ട്രംപ് പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നത്. ഉത്തരവ് അനുസരിച്ച്, ഏതെങ്കിലും വ്യക്തി നടത്തിയ ‘വീചാറ്റുമായി ബന്ധപ്പെട്ട ഏത് ഇടപാടിനും’ അല്ലെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ അധികാരപരിധിക്ക് വിധേയമായി നിരോധനം ബാധകമാകും.

Top