വാട്ടസ്ആപ്പ് ഓരോ മാസവും മരവിപ്പിക്കുന്നത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യയില്‍ വ്യാപകമായി വാട്ട്‌സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരസ്പരം കുറ്റപ്പെടുത്തലിനും പഴി ചാരലിനുമായി രാഷ്ട്രീയകക്ഷികള്‍ വാട്സ്ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് കാള്‍ വൂഗ് പറയുന്നത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് വാട്സ്ആപ്പ് ഉപയോഗിച്ചതായി കാള്‍ വൂഗ് കൂട്ടിച്ചേര്‍ത്തു. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് വാട്ടസ്ആപ്പിന്റെ തീരുമാനം.

തങ്ങള്‍ ഒരു ഡസനിലധികം ഗ്രൂപ്പുകളില്‍ സജീവമാണെന്ന് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനിടെ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും വാട്‌സ് ആപ്പ് ഉയോഗിച്ചു വരുന്നതായി വൂഗ് പറഞ്ഞു.

വാട്സ്ആപ്പ് ഒരു തരത്തിലും ഒരു രാഷ്ട്രീയ പ്രക്ഷേപണനിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു. ദുരുപയോഗം നടത്തുന്ന ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഒരോ മാസവും മരവിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top