അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം: യമുനയില്‍ വെള്ളം തുറന്ന് വിട്ട് അധികൃതര്‍

മഥുര: അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യമുനയില്‍ വെള്ളം തുറന്ന് വിട്ട് അധികൃതര്‍. 500 ക്യുസെക്‌സ് വെള്ളമാണ് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിട്ടത്. ഫെബ്രുവരി 23 മുതല് 26 വരെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. 24 വരെ നദിയിലെ ജലനിരപ്പ് നിശ്ചിത അളവില്‍ ക്രമീകരിക്കാനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ദുര്‍ഗന്ധം കുറയ്ക്കാന്‍ ഈ നടപടി ഒരു പരിധിവരെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അരവിന്ദ് കുമാര്‍ അഭിപ്രായപ്പെട്ടു. വെള്ളം തുറന്ന് വിട്ടതിലൂടെ നദിയിലെ ഓക്‌സിജന്റെ തോത് വര്‍ധിക്കും. ഇതുമൂലം യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകുമെന്ന പ്രതീക്ഷയില്ലെങ്കിലും ദുര്‍ഗന്ധം കുറയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Top