അള്‍ത്താരയില്‍ വൈദികന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ നീക്കം

വാഷിങ്‌ടൺ: പുരോഹിതനും സ്‌ത്രീകളും പള്ളിയിലെ അൾത്താരയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ അട്ടിമറിയെന്ന് ആരോപണം. പ്രതികൾക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കി നിസാര കുറ്റങ്ങൾ ചുമത്തിയതോടെയാണ് പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായുള്ള വാദം ശക്തമായത്.

അമേരിക്കയിലെ ലൂസിയാനയിൽ 2020 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വൈദികനും രണ്ട് സ്‌ത്രീകളും ലൂസിയാനയിലെ സെയിൻ്റ് പീറ്റർ പേൾ റോമൻ കത്തോലിക്ക ദേവാലയത്തിലെ അൾത്താരയിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു കേസ്. ഇവരിൽ ഒരാൾ പോൺ നടിയാണെന്നും റിപ്പോർട്ടുകളുണ്ട്. ദേവാലയത്തിലെ വൈദികനായ ട്രാവിസ് ജോണിനെതിരെയും (37) രണ്ട് സ്‌ത്രീകൾക്ക് എതിരെയുമാണ് കേസെടുത്തത്.

എന്നാൽ അൾത്താരയിൽ അനധികൃതമായി പ്രവേശിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കേസ് ഒഴിവാക്കി പകരം പള്ളിയിലെ വിലപിടിച്ച വസ്‌തുക്കൾ നശിപ്പിച്ചുവെന്ന കേസ് ചുമത്തുകയായിരുന്നു.

അനധികൃതമായി പള്ളിയിലെ അൾത്താരയിൽ പ്രവേശിച്ച് മനഃപൂർവം വസ്‌തുവകകൾ നശിപ്പിക്കുക, പള്ളിയെ അപകീർത്തിപ്പെടുത്തുക എന്നീ കുറ്റകൃത്യങ്ങളാണ് വൈദികനും സ്‌ത്രീകൾക്കുമെതിരെ ചുമത്തിയത്. 500 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള സാധനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കുന്നു.

രാത്രി ഏറെ വൈകിയും സംശയം തോന്നുന്ന രീതിയിൽ പള്ളിയിൽ വെളിച്ചം കാണുകയും വാഹനങ്ങൾ പാർക്ക് ചെയ്‌തിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ പള്ളിയിൽ എത്തിയപ്പോഴാണ് വൈദികനെയും സ്‌ത്രീകളെയും കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് വൈദികനെയും സ്‌ത്രീകളെയും അറസ്‌റ്റ് ചെയ്‌തിരുന്നു.കേസ് നടപടികള്‍ ആരംഭിച്ചതോടെ വൈദികനായ ട്രാവിസ് ജോണിനെ സഭ പുറത്താക്കിയിരുന്നു

 

Top