പന്ത്,’കഴിവുള്ളയാള്‍…പ്രകടനം നടത്താന്‍ സാധിക്കാത്തത് സമ്മര്‍ദം വർദ്ധിപ്പിക്കുന്നു -ലക്ഷ്മണ്‍

സഞ്ജുവിനെ ടി20 ടീമിലെടുത്തത് പന്തിനുള്ള സെലക്ടര്‍മാരുടെ മുന്നറിയിപ്പാണെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ പറഞ്ഞു.

‘സഞ്ജു സാംസണെ ടീമിലെടുക്കുക വഴി സെലക്ടര്‍മാരും ടീം മാനേജ്മെന്റും പന്തിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നിരവധി അവസരങ്ങളാണ് പന്തിന് ലഭിച്ചത്. സെലക്ടര്‍മാരും ടീമും അര്‍പിച്ച വിശ്വാസത്തിന് അനുസരിച്ച് കളിക്കാന്‍ പന്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ആ വിശ്വാസത്തിനനുസരിച്ച് കളിക്കാന്‍ പലപ്പോഴും പന്തിന് സാധിച്ചിട്ടില്ല’ എന്ന് ലക്ഷ്മണന്‍ പ്രമുഖമാധ്യമത്തോട് പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്നു പന്ത്.

നിലവിലെ സാഹചര്യത്തില്‍ പന്തിന് തന്നെയാണ് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള സാധ്യത എന്നാണ് കരുതുന്നത്. സഞ്ജു സാംസണേയും വെറ്ററന്‍ താരം ധോണിയേയും തള്ളിക്കളയാനാകില്ല. ഐ.പി.എല്‍ ലക്ഷ്യമിട്ടാണ് ധോണി ഇടവേളയെടുത്തിരിക്കുന്നതെന്ന് കരുതുന്നതായി ലക്ഷ്മണ്‍ സൂചിപ്പിച്ചിട്ടുണ്ട്.

‘ഞാന്‍ ഇപ്പോഴും കരുതുന്നത് കളി എപ്പോഴും സ്വന്തം ടീമിന് അനുകൂലമാക്കാന്‍ ശേഷിയുള്ള ബാറ്റ്സ്മാനാണ് പന്ത് എന്നാണ്. തന്റെ ദിവസങ്ങളില്‍ എത്ര നല്ല പന്തും ഗാലറിയിലേക്ക് പറത്താന്‍ കഴിവുള്ളയാള്‍. ഇത്രയേറെ അവസരങ്ങള്‍ ലഭിച്ചിട്ടും കാര്യമായി പ്രകടനം നടത്താന്‍ സാധിക്കാത്തത് പന്തിന്റെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിലും ആ സമ്മര്‍ദത്തിലായിരിക്കും അയാള്‍ കളിക്കാനിറങ്ങുക’ ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Top