എന്താണിത്ര വൈകിയത്; ഐഫോണ്‍ കേസില്‍ വി.ടി ബല്‍റാം

കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ കൈവശമാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ ആറാമത്തെ ഐഫോണ്‍ ഉള്ളതെന്ന കസ്റ്റംസ് കണ്ടെത്തലില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. എന്താണിത്ര വൈകിയതെന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസരൂപേണ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.
എന്നാല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മ്മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും.
എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുക!

 

Top