സിപിഎമ്മിന്റെ പ്രചരണ മെഷിനറി ഹീനമെന്ന് ബല്‍റാം

VT-balram

കൊച്ചി: യൂണിടാക് ഉടമ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് എം ശിവശങ്കറാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തലില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എംഎല്‍എ.

എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സിപിഎമ്മിന്റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയില്‍ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നുവെന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സിപിഎമ്മിന്റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയില്‍ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നു.
ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ പ്രതി സന്തോഷ് ഈപ്പനില്‍ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന, ലൈഫ്മിഷന്റെ ചുമതല നിര്‍വ്വഹിച്ചിരുന്ന ശിവശങ്കറിന്റെ കയ്യില്‍ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. വില 99,000 രൂപ മാത്രം!മറ്റൊരു ഫോണ്‍ കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന സിപിഎം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്.
എന്നിട്ടാണ് ഇതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സിപിഎമ്മുകാര്‍ ഹീനമായി അധിക്ഷേപിച്ചിരുന്നത്. രണ്ട് ദിവസം ആവോളം വ്യക്തിഹത്യ ക്യാപ്‌സ്യൂളുകള്‍ വിതരണം ചെയ്തതിന് ശേഷം ‘ആ ആരോപണം ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നില്ല’ എന്ന് തീരുമാനിച്ച് ആ ‘മാന്യത’യുടെ പേരില്‍ക്കൂടി കയ്യടി നേടാനും സിപിഎം ചര്‍ച്ചാത്തൊഴിലാളികള്‍ ശ്രമിച്ചു.
യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പോലീസിന്റെ മറുപടി. അന്വേഷിച്ചു ചെന്നാല്‍ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോണ്‍ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയന്റെ കീഴിലുള്ള കേരളാ പോലീസിന്?

Top