ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം പൂർത്തിയാകുമ്പോൾ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ എം.എൽ.എ വി.ടി ബൽറാം. എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജൻ തന്നെയാണെന്നും കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഐഎം അക്രമം നടത്തിയിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്നും വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .

എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ പേരിൽ ഇ.പി ജയരാജൻ നടത്തിയ കലാപാഹ്വാനത്തേത്തുടർന്ന് കേരളം മുഴുവൻ കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഐഎം ക്രിമിനലുകൾ അക്രമമഴിച്ചുവിട്ടതിന് ഇന്നേയ്ക്ക് ഒരു മാസം.

കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ആൾ സി.പി.ഐ.എം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല.

കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു.

Top