vs – paravoor

vs achudhanathan

തിരുവനന്തപുരം: കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.

ആദ്യം അനുമതി നല്‍കാതിരുന്ന പൊലീസ്, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അനുമതി നല്‍കിയെന്നാണ് കലക്ടര്‍ പറ!ഞ്ഞത്. ഇങ്ങനെ അനുമതി നല്‍കാന്‍ പ്രേരിപ്പിച്ചതാരാണെന്ന് പൊലീസ് തുറന്നുപറയണം.

വെടിക്കെട്ട് ഉന്നത രാഷ്ട്രീ ഭരണ നേതൃത്വങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് നടത്തിയതെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ട്. ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലും ആരോപിക്കുന്നുണ്ട്. ഇതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു.

സാധാരണ വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ മാരക ശക്തിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചതായും പറയുന്നു. അതാണ് സ്‌ഫോടനശേഷി അതിഭീകരമാകാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഈ പശ്ചാത്തലത്തില്‍ ഈവക കാര്യങ്ങളുടെ നിജസ്ഥിതി തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ അന്വേഷണമാണ് അഭികാമ്യം. അതിനാവശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Top