vs achuthananthan against rss-bjp

vs achuthanandan

തിരുവനന്തപുരം: ആര്‍.എസ്.എസ് ബി.ജെ.പി ക്രിമിനലുകള്‍ നടത്തി വരുന്ന നരനായാട്ടിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍.

പാലക്കാട് ജില്ലയിലെ പുതുശ്ശേരി, കഞ്ചിക്കോട് മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ആര്‍.എസ്.എസ് സഘര്‍ഷങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഞ്ചിക്കോട് മുക്രോണി ഭാഗത്ത് രണ്ട് വാര്‍ഡുകളില്‍ നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മാത്രവുമല്ല, ഏതാണ്ട് ഇരുപതോളം കുടുംബങ്ങള്‍ ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

ഇത്തരം തിരിച്ചടികളുടെ ജാള്യം മറച്ചുവയ്ക്കാനാണ് ആ പ്രദേശങ്ങളില്‍ സഘര്‍ഷമുണ്ടാക്കാന്‍ ആര്‍.എസ്.എസ് ബി.ജെ.പി ശക്തികള്‍ ശ്രമിക്കുന്നത്.

സി.പി.എം പ്രവര്‍ത്തകരെ വീട്ടില്‍ കയറി ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും മിണ്ടാപ്രാണികളായ വളര്‍ത്തുമൃഗങ്ങളെപ്പോലും കൊന്നുതള്ളുകയുമാണ് അക്രമിസംഘങ്ങള്‍.

കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ബോംബെറിഞ്ഞതും കാറ് തല്ലിപ്പൊളിച്ചതും.

ക്രിമിനല്‍ സംഘങ്ങളുടെ ഇത്തരം അഴിഞ്ഞാട്ടവും അക്രമപരമ്പരകളും അവസാനിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാവണം.

ക്രമസമാധാനഭംഗം വരുത്തുന്ന ക്രിമിനലുകള്‍ക്കെതിര കര്‍ശനമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാനസര്‍ക്കാരും തയ്യാറാവണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

Top