തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ വി.എം സുധീരന്‍ രംഗത്ത്.
വിധി യാഥാര്‍ഥ്യബോധത്തോടെയല്ലെന്നും, തലവേദനയ്ക്ക് മരുന്ന് നല്‍കുന്നതിനുപകരം തല വെട്ടുന്നതുപോലെയായി വിധിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
മാത്രമല്ല, വിദ്യാര്‍ഥികളെ കൊളളയടിക്കുന്ന മാനേജ്‌മെന്റുകള്‍ വിധിയുടെ ഗുണഭോക്താക്കളാകുമെന്നും, വിധി പുന:പ്പരിശോധിക്കണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.