വിഴിഞ്ഞം കരാറിനെ കുറിച്ച് സമഗ്രമായ പരിശോധന വേണമെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍.

വിഴിഞ്ഞം കരാറിനെ കുറിച്ച് സമഗ്രമായ പരിശോധന വേണമെന്നും വി.എം.സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും, കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് നിയമവിരുദ്ധമാണെന്നും, സംസ്ഥാന താല്‍പര്യത്തിന് ഗുണകരമല്ലെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്.

ഇതിലൂടെ നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പിന് 29,000 കോടി രൂപയുടെ അധിക ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top