ജയില്‍ അധികൃതരുടേയും പള്‍സറിന്റേയും ഭീഷണിയെതുടര്‍ന്നാണ് കത്തെഴുതിയത്;വിപിന്‍ ലാല്‍

jail

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ അധികൃതരുടേയും, പള്‍സര്‍ സുനിയുടെയും ഭീഷണിയെതുടര്‍ന്നാണ് ദിലീപിന്‌
കത്തെഴുതിയതെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാന്‍ വിപിന്‍ ലാല്‍.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കുമെന്ന് വിപിന്‍ലാല്‍ പറഞ്ഞു. സുനി ദിലീപിനെഴുതിയതെന്നു പറഞ്ഞിരുന്ന കത്തിലെ കയ്യക്ഷരം വിപിന്‍ ലാലിന്റേതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. ഗൂഢാലോചന നടന്‍ ദിലീപിന്റേതാകാം, അറിയില്ലെന്നും വിഷ്ണു പറഞ്ഞു.

പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍നിന്ന് ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു.

ഇതിനിടെ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ച കേസില്‍ മൊബൈലും സിമ്മും വിഷ്ണുവിന് എത്തിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം സ്വദേശി ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മാലമോഷണക്കേസില്‍ പ്രതിയായി മുമ്പ് വിഷ്ണുവിനൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ആളാണ് ഇമ്രാന്‍.

Top